വൈവിധ്യവത്കരണം : മേൽനോട്ടവും നിയന്ത്രണവും അത്യാവശ്യമാണ്

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിസന്ധികൾ പരമ്പര തുടരുന്നു . ഭാഗം: 5

   കാർഷിക മേഖലയിലെ വൈവിധ്യവത്കരണത്തിലൂടെ ശ്രദ്ധ നേടിയ  തൃശൂർ ജില്ലയിലെ മാളയ്ക്ക് സമീപം  ചെയ്യുന്ന വെണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി  ഇ .ഡി സാബു സംസാരിക്കുന്നു
 
സഹകരണ മേഖലയിൽ വൈവിധ്യ വത്കരണം നടത്തുമ്പോൾ ആദ്യം വേണ്ടത് ഫീസിബിളായ നല്ല ഒരു പ്രൊജക്റ്റ് ആണ് .പലപ്പോഴും ആ പ്രൊജക്റ്റിനു രൂപം കൊടുക്കുമ്പോൾ  ,അതിനു വേണ്ട സാങ്കേതിക പരിജ്ഞാനം  ഉള്ള ആളുകൾ ഇല്ല എന്നുള്ളതാണ്ഒരു പ്രധാന പ്രശ്നം.
പലപ്പോഴും പ്രൊജക്റ്റുകൾ റിപ്പീറ്റ് ചെയ്യപ്പെടുന്നു .ഒരു സംഘം ചെയ്യുന്ന പ്രോജക്റ്റുകൾ തന്നെ മറ്റു സംഘങ്ങളും അനുകരിക്കുന്ന രീതിയാണ് കൂടുതലും കണ്ടു വരുന്നത്.
ഒരേ പോലുള്ള പ്രൊജക്റ്റുകൾ വിവിധ സംഘങ്ങൾ ചെയ്യുമ്പോൾ വൈവിധ്യവത്‌കരണം എന്ന് പറയാനാകില്ല, ഒരേ ദിശയിലേക്ക് എല്ലാവരും സഞ്ചരിക്കുന്ന ഒരു രീതിയായി മാറും . അവർ തമ്മിലുള്ള മത്സരവും  കടുത്തതായിരിക്കും. സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ പ്രധാനമായും  സഹകരണ  സ്റ്റോറുകളിലൂടെയാണ്   വിറ്റഴിക്കുന്നത്. അവിടെ വിവിധ സംഘങ്ങളുടെ തന്നെ ഒരേ പോലുള്ള പ്രൊഡക്ടുകൾ തമ്മിൽ   മത്സരം വന്നാൽ  ദോഷം ചെയ്യും.

   ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഓരോ പ്രദേശത്തിന്റെയും സാധ്യതകൾ മനസ്സിലാക്കി പ്രൊജക്ട് ഡിസൈൻ ചെയ്ത് കൊടുക്കാൻ  മുന്നോട്ടു വരണം. അത് പോലെ ഏതു പ്രൊജക്റ്റാണ് ചെയ്യേണ്ടത് എന്ന് നിർദ്ദേശിക്കുവാനുള്ള സംവിധാനവും  വേണം.
ഇപ്പോൾ സഹകരണ വകുപ്പ് അങ്ങനെ ഒരു  ശ്രമം ആരംഭിച്ചിട്ടുണ്ട് ഓരോ ജില്ലക്കും അനുയോജ്യമായ വിളകൾ കൊടുത്ത് വരുന്ന രീതി. പാലക്കാടിന് നെല്ല് തൃശൂരിന് വാഴ എന്നിങ്ങനെ, അതൊരു നല്ല തുടക്കമാണ്.
ഇ .ഡി സാബു
(സെക്രട്ടറി, വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് )
      വൈവിധ്യവത്കരണത്തിന് കോ -ഓർഡിനേഷൻ പ്രധാനപ്പെട്ട ഘടകമാണ്.  ഡിപാർട്മെന്റ് തലത്തിൽ  ഇത്തരത്തിൽ  ബിസിനസ്സുകൾ ചെയ്യുന്ന സ്ഥാപനങ്ങളെ കോർഡിനേറ്റ് ചെയ്യുവാനും അവർക്ക് സർവീസ് കൊടുക്കാനും  ഒരു സംവിധാനം സഹകരണ മേഖലയിൽ ജില്ലാ തലത്തിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

     സംഘങ്ങൾ  ഒന്നിൽ കൂടുതൽ പ്രോഡക്റ്റുകൾ ചെയ്യുവാൻ ശ്രെമിക്കണം,ഒരു പ്രോജക്റ്റ് മാത്രം  ചെയ്യുമ്പോൾ അതിൽ നഷ്ടം ഉണ്ടായാൽ തന്നെ  മറ്റൊന്നിലൂടെ മാനേജ് ചെയ്യാൻ സാധിക്കും.  .പ്ലാൻ ഫണ്ടിൽ പദ്ധതി നടപ്പിലാക്കുമ്പോൾ അത് നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടോ  എന്ന് ഉറപ്പാക്കുവാനുള്ള സംവിധാനവും  ഉണ്ടാവണം. ആരും ശ്രെദ്ധിക്കാതെ വരുമ്പോൾ,  ബിസിനസിലെ പ്രശ്നങ്ങൾ കൂടി വരുമ്പോൾ  സ്വാഭാവികമായും സ്ഥാപനങ്ങൾ  അതിൽ നിന്ന് മാറിപ്പോകും. എത്ര വർഷം  പ്രവർത്തിക്കണം, എങ്ങനെ പ്രവർത്തിക്കണം, എത്ര  സെയിൽ ഉണ്ടാകണം എന്നൊക്കെ നിബന്ധനകൾ വെയ്ക്കണം.  അങ്ങനെ ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കണം വീണ്ടും പ്ലാൻ  ഫണ്ട് പോലുള്ള സഹായങ്ങൾ  അനുവദിക്കേണ്ടത്. പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകണം.

സഹകരണ സ്ഥാപനങ്ങളെ  കൺസോർഷ്യം പോലെ   മറ്റൊരു ഇൻസ്റ്റ്യൂഷൻ ആയി  മാറ്റിയെടുക്കുന്ന സംവിധാനം നിലവിൽ ഉണ്ട്. ഇത് ദുരുപയോഗം  ചെയ്യപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. കമ്പനിപോലെ  രജിസ്ട്രർ ചെചെയ്ത്  അതിലേക്ക് മാറുന്ന ഒരു സംവിധാനവും  ഉണ്ട്. ഇതിൽ  ഇൻവെസ്റ്റ് ചെയ്യുന്ന സ്ഥാപനം വേറെയും ഇമ്പ്ലിമെൻറ് ചെയ്യുന്ന സ്ഥാപനം വേറെയുമായി  രണ്ടു തരത്തിൽ  കാര്യങ്ങൾ പോകും.  ഓഡിറ്റിന്റെ സമയത്ത് ഇൻവെസ്റ്റ് ചെയ്ത സ്ഥാപനത്തിലെ കണക്കുകൾ പരിശോധിക്കാനോ  മോണിറ്റർ ചെയ്യാനോ  ഇവിടെ സംവിധാനങ്ങളില്ല. അതുകൊണ്ടുതന്നെ ഇത്തരം സംവിധാനങ്ങൾ  ഒഴിവാക്കുന്നതായിരിക്കും നല്ലത്. മൈലപ്ര ഒക്കെ സംഭവിച്ചത് അതാണ്.  അവർ കമ്പനി രജിസ്ട്രർ ചെയ്തു, അവിടത്തെ  ഓഡിറ്റർക്കോ ഭരണ സംവിധാനങ്ങൾക്കോ സഹകരണ സ്ഥാപനങ്ങളിൽ  പോയി പരിശോധിക്കാൻ അനുവാദമില്ല. സഹകരണ സ്ഥാപനങ്ങൾ ഇൻവെസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള സംവിധാനങ്ങൾ കൂടി ഉണ്ടാകണം. എത്ര  രൂപ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്,   അത്രയും രൂപ കൃത്യമായി സ്ഥാപനത്തിൽ എത്തിയിട്ടുണ്ടോ?, അതിന്റെ പലിശ കൃത്യമായി ഇൻവെസ്റ്റ് ചെയ്ത സഹകരണ സ്ഥാപനങ്ങളിൽ എത്തുന്നുണ്ടോ എന്നൊക്കെ   പരിശോധിച്ചാൽ, പിന്നീട് കൂടുതൽ മുതൽ മുടക്ക് വരാത്തരീതിയിൽ  തടയിടാൻ  സാധിക്കും.
 
പിന്നെ പ്രൊഡക്റ്റിന്റെ വളർച്ചക്ക്  വലിയ രീതിയിലുള്ള പരസ്യം വേണം. ഒരു സംഘത്തിന് ഒരു പ്രൊഡക്റ്റിന് വേണ്ടി മാത്രം  ചിലപ്പോൾ പരസ്യം ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. അപ്പോൾ ഒരു കോമൺ ബ്രാൻഡിംഗ് സംവിധാനം വേണം. ചെറിയ തുക സ്ഥാപനങ്ങളിൽ നിന്നും വാങ്ങി കോമൺ ബ്രാൻഡിംഗ് ചെയ്യണം.
പിന്നെ സഹകരണ സ്റ്റോറുകളിൽ സഹകരണ സ്ഥാപനങ്ങളുടെ പ്രൊഡക്റ്റുകൾ വെക്കാൻ സാധിക്കണം. ജില്ലയിൽ 50 പ്രൊഡക്റ്റ് ഉണ്ടെങ്കിൽ ആ പ്രൊഡക്റ്റുകൾ മുഴുവനും സഹകരണ സ്ഥാപനങ്ങളിലൂടെ വില്പന നടത്താനുള്ള സംവിധാനം ഉണ്ടാവണം.വൈവിധ്യവത്കരണം പ്രസക്തമാണെങ്കിൽ തന്നെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ  നഷ്ടം വരാൻ സാധ്യത ഉണ്ട്. വൈവിധ്യവത്കരണം സ്വന്തം പണം ഉപയോഗിച്ചല്ല ചെയ്യേണ്ടത്. ഇത്ര പണം മാത്രമേ എടുക്കാൻ കഴിയു എന്ന നിയന്ത്രണം നിയമപരമായി തന്നെ  ഉണ്ടാവേണ്ടതും അത്യാവശ്യമാണ്.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here