സഹകരണ ബാങ്കുകളിലെ ജപ്തി ഫീസ് ശതമാന കണക്കിൽ വർധിപ്പിക്കുന്നത് പിൻവലിക്കും

സഹകരണ ബാങ്ക് വായ്പകളിലെ ജപ്തി നടപടികൾക്കുള്ള ഫീസ് ശതമാനക്കണക്കിൽ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പ്രതിഷേധത്തെ തുടർന്ന് സഹകരണ വകുപ്പ് പിന്മാറിയേക്കും. വായ്പക്കാർക്കും സംഘങ്ങൾക്കും ഒരു പോലെ അധിക ബാധ്യതയകുന്ന തീരുമാനത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ശതമാനക്കണക്കിൽ ഫീസ് ഈടാക്കുന്നതിന് പകരം നിലവിലെ ഫീസ് നിരക്ക് നിലനിർത്താനാണ് ആലോചന. ഫീസ് വർദ്ധന സംമ്പന്ധിച്ച് ഉദ്യോഗസ്ഥർ തയ്യാറാക്കിയ കരടു നിർദേശമാണ് പുറത്തുവിട്ടതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഇക്കാര്യം സഹകരണ സംഘങ്ങളുമായി ചർച്ച ചെയ്ത ശേഷമേ തുടർ നടപടി സ്വീകരിക്കു എന്നും മന്ത്രി പറഞ്ഞു. ജപ്തി നടപടികൾക്കുള്ള ആർബിട്രേഷൻ ഫീസ്, വായ്പ കുടിശികയുടെ 7.5 ശതമാനമാക്കി ഉയത്തിയതിൽ മന്ത്രി ഉൾപ്പെടെ സഹകരണ രജിസ്ട്രാറെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. തിരിച്ചടവിന് നിവൃത്തിയില്ലാതെ വായ്പ കുടിശിക വരുന്നവരിൽ നിന്നും ആർബിട്രേഷൻ ഫീസ് ഇനത്തിൽ വൻ തുക ഈടാക്കുന്നത് അനീതിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കരടു നിർദേശം രജിസ്ട്രാറുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങൾ ക്രോഡീകരിച്ച ശേഷമേ അന്തിമവിജ്ഞാപനം ഇറക്കൂവെന്ന് വകുപ്പ് അധികൃതർ പറഞ്ഞു. ആർബിട്രേഷൻ ഫീസ് ശതമാനക്കണക്കിൽ നിന്ന് ഒഴിവാക്കി 5000 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയിലാക്കുന്ന വിധത്തിലായിരിക്കും അന്തിമ വിജ്ഞാപനമിറക്കുക. നിലവിൽ എത്ര തുകയുടെ വായ്പ കുടിശിക ആയാലും നിയമനടപടികൾക്കായി പരമാവധി 5000 രൂപയാണ് സംഘങ്ങൾ ഫീസ് ഈടക്കുന്നത്. എന്നാൽ ഒരു ലക്ഷം രൂപ വരെയുള്ളതിന് 5000 രൂപയും അതിന് മുകളിൽ വരുന്ന തുകയ്ക്ക് ആകെ തുകയുടെ 7.5 ശതമാനവും ഫീസ് അടയ്ക്കണമെന്നാണ് പുതിയ കരട് വിജ്ഞാപനത്തിൽ പറയുന്നത്. ഇതനുസരിച്ച് 10 ലക്ഷം രൂപ കുടിശിക ഉണ്ടെങ്കിൽ ജപ്തി നടപടി തുടങ്ങാൻ 75,000 രൂപ ട്രഷറിയിൽ അടയ്ക്കണം. ഇതു പിന്നീട് വായ്പക്കാരൻ സംഘത്തിന് തിരിച്ചു കൊടുക്കുകയും വേണം. ഇതിനെതിരെയാണ് പ്രതിഷേധമുയർന്നത്. 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here