സഹകാരി കഥയെഴുതുകയാണ്
തലക്കെട്ട് സൂചിപ്പിച്ചത് കണ്ണൂർ ചെറുതാഴം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി .എം .വേണുഗോപാലനെ പറ്റിയാണ് . ബാങ്ക് പ്രസിഡണ്ട് എന്നതിനൊപ്പം പൊതു പ്രവർത്തന രംഗത്തും സജീവമായ ഇദ്ദേഹം തിരക്കു പിടിച്ച ജീവിതത്തിനിടയിൽ കലയ്ക്കും സാഹിത്യത്തിനും സമയം കണ്ടെത്തുന്നത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈയിടെ പുറത്തിറങ്ങിയ "കച്ചിലപ്പട്ടണത്തിന്റെ കഥ " എന്ന പുസ്തകം .168 പേജുള്ള ഈ നോവൽ ചരിത്രത്തെയും വർത്തമാനത്തെയും ഇഴ ചേർത്താണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
ചെ
പൊതു പ്രവർത്തനത്തിന് ഒപ്പം അനുസ്യൂതമായി തുടർന്ന എഴുത്തും വായനയും ഇപ്പോൾ ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ "കച്ചിലപ്പട്ടണത്തിന്റെ കഥ "എന്ന നോവലിൽ എത്തിച്ചേർന്നിരിക്കുന്നു.മലബാറിന്റെ ഭാവി തലമുറ ആഘോഷമാക്കിയേക്കാവുന്ന ഒരു നോവലാണിത് ,മലബാർ പുരോഗമനാശയങ്ങൾക്ക് മനസ്സ് കൊടുത്തതിന്റെ കാര്യകാരണം അന്വേഷിച്ചു പോകുന്നവർക്ക് മൂഷകവംശ സംസ്ഥാപന കാലം തൊട്ടുള്ള പ്രതിരോധങ്ങൾക്കും കമ്മ്യൂണിസ്റ്റ് കർഷക സമരങ്ങൾക്കും ഇടയ്ക്കുള്ള കാലത്തിന്റെ നേർരേഖ വായിച്ചെടുക്കാവുന്നതാണ് .ഈ ഹിസ്റ്റോറിക്കൽ നോവലിന്റെ പ്രകാശനം നിർവ്വഹിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം .വി .ഗോവിന്ദൻ മാസ്റ്റർ ആണ് .വീട്ടിൽ സ്വന്തമായുള്ള ലൈബ്രറിയിൽ 2000 ൽ അധികം പുസ്തകങ്ങളുണ്ട് .
പൊതു പ്രവർത്തനത്തിന്റെ തിരക്കൊക്കെ ഉണ്ടെങ്കിലും വായന മനസ്സിന്റെ ആനന്ദമാണ് ,അതുപോലെ എഴുത്ത് മനസ്സിന്റെ ഒരു ത്വരയാണ് അതുകൊണ്ടു എഴുതിപ്പോകുന്നു.എന്തായാലും പ്രസിഡണ്ട് കഥയെഴുതിക്കൊണ്ടിരിക്കുകയാണ് .....അത് ഇനിയും തുടരട്ടെ .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment