ക്ഷീര,മൃഗ സംരക്ഷണ മേഖലയിലെ നബാർഡ് പദ്ധതികൾ കേന്ദ്ര സർക്കാർ നിർത്തലാക്കി

ചെറുകിട നാമമാത്ര കർഷകരെ സഹായിച്ചു വന്ന മൃഗസംരക്ഷണ മേഖലയിലെ നബാർഡ് വഴി നടപ്പാക്കുന്ന എല്ലാ പദ്ധതികളും കേന്ദ്ര ഗവ: നിർത്തലാക്കി. 10 പശു(1.75 ലക്ഷം ), 20 പശുക്കുട്ടികൾ (2.33 ലക്ഷം ),105 ആട് (1.25ലക്ഷം ), 20പന്നി (1 ലക്ഷം ),20,000 ഇറചി കോഴികൾ  (11.2ലക്ഷം ),20,000 മുട്ടക്കോഴി (20 ലക്ഷം ), താറാവ്, കാട,ടർക്കി,ഗിനി (5 ലക്ഷം ),20 മുയൽ (75,000രൂപ )2000 പോത്ത് (62.5 ലക്ഷം ), കറവ മെഷീൻ (25000 രൂപ) വാഹനം ( 3 മൂന്നു ലക്ഷത്തി 25000 രൂപ ) എന്നിവക്ക് 25 ശതമാനം സബ്സിഡി ജനറൽ 33.33 BPL SC/ക്ക്  നൽകുന്ന സ്കീമുകളെല്ലാം നിർത്തലാക്കിയിട്ടുണ്ട്. പകരം വലിയ ഫാമുകൾക്ക് ഗോകുൽ മിഷൻ പദ്ധതിയാണ് നാഷണൽ ഡയറി ഡവലപ്പ്മെന്റ് ബോർഡ് വഴി നടപ്പിലാക്കുന്നത്.
4 കോടി രൂപ ചിലവുള്ള 200 പശുക്കളെയോ എരുമകളെയോ വളർത്തുന്ന വൻകിട പദ്ധതിക്ക് 50 ശതമാനമാണ് സബ്സിഡി പ്രഖ്യാപിച്ചിട്ടുള്ളത്. 5 ഏക്ര സ്ഥലം പദ്ധതിക്കാവശ്യമാണ് താനും. കേരളം പോലെ ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് ഇത്രയും വലിയ പദ്ധതി നടപ്പിലാക്കാൻ പരിമിതികളുണ്ട്. വടക്കേ ഇന്ത്യയിലെ സംരംഭകരെ ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് ആരോപണം. വീട്ടുപറമ്പിൽ  അഞ്ചോ ആറോ പശുക്കളെ വളർത്തി ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് ക്ഷീര കർഷകരെയാണ് കേന്ദ്ര ഗവ: അവഗണിച്ചത്. പുതിയ പദ്ധതിക്ക് 2 കോടി രൂപ ലോണെടുക്കണം. അതിന് വസ്തു ജാമ്യം വേണം. ഇതൊന്നും സാധാരണ കർഷകർക്ക് സാധ്യമായ കാര്യമല്ല. ദേശീയ കന്നുകാലി മിഷൻ എന്ന പേരിലാണ് വേറെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴി, ആട്, പന്നിവളർത്തൽ , തീറ്റ പുൽ സംസ്കരണം തുടങ്ങിയ മേഖലകളിലാണ് പുതിയ പ്രഖ്യാപനം. എല്ലാം വൻകിട പദ്ധതികളാണ്. മുട്ടകോഴി വളർത്തലിൽ ചുരുങ്ങിയത് 1000 എണ്ണവും ആടുവളർത്തലിൽ 500 എണ്ണവും പന്നിഫാമിന് 100 എണ്ണവും വേണം. കേരളത്തിലെവിടെയും 500 ആടുകളെ വളർത്തുന്ന ഫാമില്ല. 50 ശതമാനം സബ്സിഡിയുണ്ടെങ്കിലും ചെറുകിട കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ല. സ്ഥലപരിമിതിയും ലോൺ ലഭ്യതയുമാണ് പ്രശ്നം. കോഴി വളർത്തലിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ള "ഇറച്ചിക്കോഴി വളർത്തൽ" പദ്ധതിയിലില്ല .
വലിയ മുട്ടക്കോഴി ഫാമുകൾ ഒന്നും തന്നെ കേരളത്തിലില്ല. പരമാവധി സബ്സിഡി കോഴി ഫാമിന്25 ലക്ഷവും ആട് വളർത്തലിന് 50 ലക്ഷവും പന്നിവളർത്തുന്നതിന് 30 ലക്ഷവും തീറ്റപുൽ സംസ്കരണത്തിന് 50 ലക്ഷവുമാണ്. സംസ്ഥാനത്തെ പദ്ധതി നിർവഹണ ഏജൻസി കന്നുകാലി വികസന ബോർഡും മൃഗസംരക്ഷണ വകുപ്പുമാണ്. പുതിയ വൻകിട പദ്ധതികൾ ആവശ്യം തന്നെയാണ്.പക്ഷെ ഇത് ചെറുകിട കർഷകരുടെ പദ്ധതികൾക്ക് പകരമാകരുത്. ചെറുകിട കർഷകരെ സഹായിക്കുന്ന പഴയ നബാർഡ് പദ്ധതികൾ പുനസ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here