ഭൂമിയുടെ ഡിജിറ്റൽ സർവേ സ്വകാര്യവൽക്കരിക്കില്ലെന്ന് മന്ത്രി കെ. രാജൻ
ഭൂമിയുടെ ഡിജിറ്റല്‍ സര്‍വ്വേ സ്വകാര്യവത്ക്കരിക്കില്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍
കേന്ദ്ര സര്‍ക്കാരിന്റെ സര്‍വ്വേ ഓഫ് ഇന്ത്യ നേരിട്ട് ഡിജിറ്റല്‍ സര്‍വ്വേ നടത്തും. സര്‍വ്വേ ജീവനക്കാര്‍ അതിന് നേതൃത്വം നല്‍കും. സര്‍വ്വേ കോഴ്‌സ് പാസായി ലൈസന്‍സ് നേടിയവരേയും നിയമിക്കും. സര്‍വ്വേയര്‍മാരും ഡ്രാഫ്റ്റ്മാര്‍മാരുമുള്‍പ്പെടെ 3407 ജീവനക്കാരാണ് വകുപ്പിലുള്ളത്. രണ്ടു വര്‍ഷത്തിനകം സര്‍വ്വേ പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്.
ഡിജിറ്റര്‍ സര്‍വ്വേ നടത്തിപ്പിന് കേരള ലാന്‍ഡ് റെക്കോഡ് മോഡേണൈസേഷന്‍ മിഷന്‍ രൂപീകരിക്കുമെന്നും
റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.
പദ്ധതി പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ ഭൂരേഖകളൊക്കെ ഡിജിറ്റലാവും. കൈവശ ഭൂമിക്ക് കൃത്യമായ കണക്കുണ്ടാകും. ഭൂമി ഇടപാടുകള്‍ എളുപ്പമാവലും. പൊതു സ്വകാര്യ ഭൂമി സംശയാതീതമായി തിരിച്ചറിയാം
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment