സഹകരണ സർവ്വകലാശാല ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുവാൻ തീരുമാനമായി 

സഹകരണ വകുപ്പിന് കീഴിലെ കോ ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫണല് എഡ്യുക്കേഷന്റെ ( CAPE) പ്രവര്ത്തന അവലോകനത്തിന്റെ ഭാഗമായി "സഹകരണ വകുപ്പിന് കീഴില് സഹകരണ സർവകലാശാല ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുവാൻ തീരുമാനമായി". കേപ്പിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാലഹരണപ്പെട്ട കോഴ്‌സുകൾ അവസാനിപ്പിച്ച് വൈവിധ്യമാര്ന്നതും, തൊഴിൽ സാധ്യതയുള്ളതുമായ കോഴ്‌സുകള് ആരംഭിക്കുവാനും . പുന്നപ്ര കിംബിനെ സ്‌കില് പരിശീലന കേന്ദ്രമാക്കി മാറ്റുവാനും , സാഗര ആശുപത്രിയെ സൂപ്പര് സ്‌പെഷ്യാലിറ്റി ആശുപത്രി ആയി വളര്ത്താനുള്ള സാധ്യതാ പഠനം നടത്തുന്നതോടൊപ്പം പാരാ മെഡിക്കല് കോഴ്‌സുകൾ , നഴ്‌സിംഗ് കോഴ്‌സുകൾ എന്നിവയും ആരംഭിക്കും. കേപ്പിന്റെ പ്രവര്ത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെഡ് ഓഫീസില് അഡ്മിനിസ്‌ട്രേഷൻ വിംഗും അക്കാദമിക്ക് വിംഗിനും പ്രത്യേകം ചുമതലകൾ നിശ്ചയിക്കും. കേപ്പിന്റെ പ്രവര്ത്തനങ്ങൾ കാലോചിതമായ പരിഷ്‌കരിക്കുന്നതിന് ആവശ്യമായ സാധ്യതകൾ പരിശോധിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാൻ സഹകരണ വകുപ്പു സെക്രട്ടറി ശ്രീമതി മിനി ആന്റണി ഐ.എ.എസ് അദ്ധ്യക്ഷയായി നാലംഗ കമ്മിറ്റിയെ നിശ്ചയിച്ചു. കോ ഓപറേറ്റീവ് രജിസ്റ്റാര് നൂഹ് ഐ.എ.എസ്, സഹകരണവകുപ്പ് അഡീഷണല് സെക്രട്ടറി .രാജേഷ്, കേപ്പ് ഡയറക്ടർ ആർ .ശശികുമാർ എന്നിവരെ കമ്മിറ്റിയില് അംഗങ്ങളായി നിർദേശിക്കുകയും ചെയ്തു .
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here