എം.ബി.എ ക്കാരന്റെ തണ്ണിമത്തൻ കൃഷിക്ക് കഞ്ഞിക്കുഴി ബാങ്കിന്റെ തണൽ 

വേനലിൽ കുളിരു പകരാൻ ഇനി കഞ്ഞിക്കുഴിക്കാർക്ക് സ്വന്തം മണ്ണിൽ വിളഞ്ഞ  തണ്ണിമത്തൻ.  അഞ്ചേക്കറിലെ തണ്ണിമത്തൻ തോട്ടത്തിൽ മെഗാ വിളവെടുപ്പ് നടത്തിയ എം.ബി.എ. ബിരുദധാരിയായ  യുവകർഷകൻ ചാക്കോയ്ക്ക് ഇത് അഭിമാന നേട്ടം. ഒപ്പം ചാക്കോയ്ക്ക് എല്ലാ സഹായവും ഒരുക്കി ഒരു കർഷകനെ വാർത്തെടുത്ത കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന് ഇത് കാർഷിക പ്രവർത്തനങ്ങളിലെ മറ്റൊരു പൊൻതൂവൽ.

കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ വിരിഞ്ഞ വിജയത്തിന്റെ ആദ്യ വിളവെടുപ്പ്  മുൻ ജില്ലാ പഞ്ചായത്തു പ്രസിഡന്റ്
ആർ. നാസർ നിർവ്വഹിച്ചു. അഡ് കോസ് ചെയർമാൻ അഡ്വ .ജി.ഹരിശങ്കർ , കെ കെ.കുമാരൻ, പെയിൻ & പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ, പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ, കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ , കൃഷി ഡപ്യൂട്ടി ഡയറക്ടർ ലീലാ കൃഷ്ണൻ , അസിസ്റ്റന്റ് ഡയറക്ടർ ടി.സി. ഷീന, കൃഷി അസിസ്റ്റന്റ് സുരേഷ്, ഹരിത കേരളം കോർഡിനേറ്റർ എസ്. സുരേഷ്, പഞ്ചായത്തംഗം പുഷ്പവല്ലി, ബാങ്ക് കാർഷിക സമിതി കൺവീനർ. ജി. ഉദയപ്പൻ.എന്നിവർ പങ്കെടുത്തു.

എം.ബി.എ പൂർത്തിയാക്കിയതിനു ശേഷം കൃഷിയിലേക്കു തിരിഞ്ഞ ചാക്കോ  ഭൂമി പാട്ടത്തിനെടുത്താണ് വിവിധങ്ങളായ കൃഷി നടത്തുന്നത്. തണ്ണിമത്തനു പുറമേ ' വിവിധ ഇനം പച്ചക്കറികളും ചെറുപയർ, ഉഴുന്ന്, എള്ള് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വായ്പയും വിപണനവും ഒരുക്കി കഞ്ഞിക്കുഴി സഹകരണ ബാങ്ക് ഒപ്പമുണ്ട്.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here