കണമലയിലെ കാന്താരി വിപ്ലവം
കണമല സർവീസ് സഹകരണബാങ്കിന്റെ കാന്താരി വിപ്ലവത്തെ അഭിനന്ദിച്ചു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് .വ്യത്യസ്തമായ ആശയത്തിലൂടെ സഹകരണ മേഖലയിൽ ശ്രെദ്ധ നേടിയ ബാങ്കിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ചു സുദീർഘമായ കുറിപ്പാണു മന്ത്രി എഴുതിയത് .ഇത്തിരിക്കുഞ്ഞനും എരിവിൽ മുമ്പനുമായ കാന്താരിമുളക് ഒരു ഗ്രാമത്തിന്റെ ജീവിതം മാറ്റിമറിച്ച കഥയാണ് കണമലക്ക് പറയാനുള്ളതെന്നു പോസ്റ്റിൽ മന്ത്രി കുറിച്ചു .
കാട്ടാന ,കാട്ടുപന്നിതുടങ്ങിയവ കൃഷിഭൂമിയിൽ സ്ഥിരം വിരുന്നുകാരായപ്പോൾ ബാങ്ക് ഭരണസമിതി പ്രശ്ന പരിഹാരം ആലോചിച്ചു അങ്ങനെയാണ് എല്ലാവര്ക്കും കൃഷി ചെയ്യാവുന്നതുമായ കാന്താരിയിലേക്കു ശ്രെദ്ധ എത്തുന്നത് .250 രൂപ നിരക്കിൽ കാന്താരി വിലക്കെടുക്കുമെന്നും ബാങ്ക് പ്രഖ്യാപിച്ചു .വളരെ പെട്ടന്ന് "കാന്താരി ഗ്രാമമെന്ന 'പേരും സമ്പാദിച്ചു .ഇക്കാലയളവിൽ 3 ടൺ കാന്താരിയാണ് സംഭരിച്ചതെന്നു ബാങ്ക് പ്രസിഡണ്ട് ബിനോയ് മങ്കന്താനം പറഞ്ഞു .മുക്കൂട്ടുതറ മീൻ ഗ്രാമം ,പമ്പാവാലി പോത്ത് ഗ്രാമം ,ഏരുത്വപ്പുഴ തേൻ ഗ്രാമം എന്നിവയും ബാങ്കിന്റെ പദ്ധതികളാണെന്നു മന്ത്രി പ്രശംസയോടെ കുറിച്ചു . ബാങ്കിന്റെ മാതൃക സംസ്‌ഥാനത്തെ ഇതര സംഘങ്ങൾ പിന്തുടരണമെന്നും മന്ത്രി കുറിച്ചു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment