വാക്സിൻ ചലഞ്ച്- സഹകരണ മേഖലക്ക് ബിഗ് സല്യൂട്ട്
വാക്സിൻ ചലഞ്ചിന്റെ ഭാഗമായി സർക്കാർ 200 കോടി രൂപയാണ് സഹകരണ മേഖലയിൽ നിന്നും സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഈ തീരുമാനം വന്നതു മുതൽ സഹകരണ സ്ഥാപനങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുകുകയാണ് ഇതിൽ 10 ലക്ഷം രൂപ വരെ നൽകുന്ന ബാങ്കുകളുണ്ട്.
ആ നിലക്ക് 200 കോടി എന്നത് അതിലും കൂടുതൽ
സ്വരൂപിക്കപ്പെടാനാണ് സാധ്യത കാണുന്നത്. ഇതിനു പുറമെ ജീവനക്കാർ 2 ദിവസത്തെ ശമ്പളം നൽകണം എന്ന തീരുമാനവും സഹകരണ മേഖല ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു കഴിഞ്ഞു.നേരത്തെ സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ച ഒരു മാസത്തെ ശമ്പളം ഇപ്പോൾ തിരിച്ചു നൽകി തുടങ്ങി,എന്നാൽ തിരിച്ചു നൽകുമെന്ന ഒരു ഉപാധി പോലും ഇല്ലാതെ സംഭാവന നൽകിയ ഒരേ ഒരു വിഭാഗം ജീവനക്കാർ സഹകരണ മേഖലയിലേതാണ് എന്നത് യാഥാർഥ്യമാണ്.
അതുപോലെ പ്രാദേശിക പ്രവർത്തനങ്ങൾ വേറെയുമുണ്ട്.കോവിഡ് രോഗികൾ, കൊറന്റൈനിൽ കഴിയുന്നവർ, സന്നദ്ധപ്രവർത്തകർ ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് സാനിറ്റൈസർ ബോട്ടിലുകൾ, മരുന്നുകൾ, കയ്യുറകൾഎന്നിവ വിതരണം നടത്തുകയും ,
കോവിഡ് രോഗികൾക്കുള്ള ഭക്ഷണ വിതരണം നടത്തുകയും ചെയ്യുന്ന ഒട്ടനവധി സഹകരണ ബാങ്കുകളുണ്ട്.
മറ്റു മേഖലകൾക്ക് മാതൃകയാക്കാവുന്ന സഹകരണ മേഖലയുടെ ഈ പ്രവർത്തനങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment