50 ശതമാനം  കിടക്കകൾ കോവിഡ് ബാധിതർക്ക്, കോവിഡിന് സ്വകാര്യആശുപത്രികളിൽ ഏകീകൃത നിരക്ക്

സ്വകാര്യ മേഖലയിലേതടക്കം എല്ലാ ആശുപത്രികളിലേയും 50% കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവെക്കാൻ സർക്കാർ ഉത്തരവായി. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, സഹകരണ ആശുപത്രികൾ, ഇഎസ് ഐ ആശുപത്രികൾ എന്നിവയ്ക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്.
കേവിഡിന്റെ രണ്ടാം വ്യാപനത്തിൽ വർദ്ധിച്ചു വരുന്ന ചികിത്സ ആവശ്യങ്ങൾക്കനുസരിച്ച് സ്വകാര്യ ആശുപത്രികളിലും സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ഈ ആശുപതികളിൽ കോവിഡ്ചികിത്സക്ക് ഈടാക്കുന്ന നിരക്കിനെ സംബന്ധിച്ചും വ്യക്തമായ ധാരണയായി. പല സ്വകാര്യ ആശുപത്രികളും കോ വിഡ് രോഗചികിത്സക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയിലാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ പാക്കേജ് നിരക്കുകൾ തീരുമാനിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയത്. എൻ എ ബി എച്ച് അംഗീകാരമില്ലാത്ത ആശുപത്രികൾക്ക് കിടക്കയൊന്നിന്ന് ജനറൽ വാർഡിൽ പ്രതിദിനം 2645 രൂപയും, എൻ എ ബി എച്ച് അംഗീകാരമുള്ള ആശുപത്രികളിൽ 2910 രൂപയും ഈടാക്കാം. എച്ച്ഡിയുവിൽ ഇത് യഥാക്രമം 3195 രൂപയും 4175 രൂപയുമാണ്. ഐസി യുവിൽ യഥാക്രമം 7800 രൂപയും 8580 രൂപയുമാണ്. വെന്റിലേറ്റർ ഐ സി യുവിൽ യഥാക്രമം 13800 രൂപ 15180 രൂപ നിരക്ക് ഈടാക്കാം. ആരോഗ്യവകുപ്പ് പ്രിൽസിപ്പൽ സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പ്പിറ്റൽ അസ്സോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് സൗകാര്യ ആശുപത്രികളിലെ കോവിഡ് രോഗചികത്സക്കുള്ള എകീകരിക്കപ്പെട്ട നിരക്കുകൾ തീരുമാനമായത്. രജിസ്ട്രേഷൻ, ബെഡ് ചാർജ് നഴ്സിംഗ് ചാർജ് ,ഡോക്ടർ ഫീസ്, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ,അനസ്തേഷ്യ ,ഓക്സിജൻ മരുന്നുകൾ, റേഡിയോളജി, പതോളജി, എക്സറേ, സ്കാൻ തുടങ്ങിയ രോഗിപരിചരണത്തിന്റെ എല്ലാ ചിലവുകളും ഉൾപ്പെടെ ആണ് നിരക്കുകൾ പ്രഖ്യാപിച്ചത് അഡ്മിഷനു മുമ്പും ഡിസ്ചാർജിനും ശേഷം 15 ദിവസം വരെയുള്ള രോഗികൾക്കുള്ള മരുന്നുകളുടെ വിലയും ഇതിൽ ഉൾപ്പെടും. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഗുണഭോക്താക്കൾ, സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് റഫർ ചെയ്യുന്ന രോഗികൾ എന്നിവർക്ക് ഈ നിരക്കുകൾ ബാധകമല്ല. നിരക്കുകൾ എത്രയും പെട്ടന്ന് പ്രാബാല്യത്തിൽ വരെണ്ടതാണ് .

സി.ടി ചെസ്റ്റ് ,എച്ച്.ആർ.സി.ടി ചെസ്റ്റ് തുടങ്ങിയ ഉയർന്ന പരിശോധനകൾക്കും ,റെംഡിസിവർ ടോസിലിന്മാബ് എന്നിവക്കും പി.പി.ഇ. കിറ്റുകൾക്കും ഉള്ള ചാർജ്ജ്' ദിവസവാടകക്ക് പുറമെയാണ്. അർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കു മാത്രമെ ഈടാക്കാനാകു എകസ്പെർട്ട്നാറ്റ് , ട്രൂനാറ്റ് ആർ.ടി. ലാം , റാപിഡ് ആന്റിജൻ എന്നീ കോവിഡ് ടെസ്റ്റുകൾക്കും എല്ലാ പി.പി. ഇ കിറ്റുകൾക്കും സർക്കാർ ഓർഡർ പ്രകാരമുള്ള നിരക്കുകൾ ബാധകമാണ്. പി.പി. ഇ കിറ്റുകൾ ഒരു ദിവസം ജനറൽ വാർഡിനു രണ്ടും ഐ.സി.യുവിന് അഞ്ച് എണ്ണവും മാത്രമേ ഉപയോഗിക്കാവൂ. ഇവയുടെ വില കമ്പനി എം ആർ പി നിരക്കിൽ നിന്നും കൂടുതൽ ഈടാക്കാൻ പാടില്ല. എല്ലാ അശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും വിവിധ ചികിത്സ നിരക്കുകൾ മരുന്നുകളുടെ വില ഡോക്ടറുടെ പരിശോധന ഫീസ് മറ്റു നിരക്കുകൾ എന്നിവയെല്ലാം പൊതുജനങ്ങൾക്ക് കാണാവുന്ന വിധം പ്രദർശിപ്പിച്ചിരിക്കുന്നു എല്ലാ ഹോസ്പിറ്റൽ വെബ്സൈറ്റുകളിലും നിരക്ക് അപ് ലോഡ് ചെയ്യേണ്ടതും കെ.എസ്. സി.സി. ഇ യുടെ വെബ്സെറ്റുമായി ബന്ധിപ്പിക്കേണ്ടതുമാണ്. സൗകാര്യ ആശുപത്രിക്കൾക്കെതിരെ ലഭിക്കുന്ന പരാതികൾ . അതാത് ജില്ലകളിലെ ജില്ലാ മെഡിക്കൾ ഓഫീസർമാർ ഉടൻ തീർപ്പാക്കേണ്ടതാണ് . നിശ്ചയിക്കപ്പെട്ട നിരക്കുകളിൽ കൂടുതൽ തുക ഈടാക്കുന്ന ആശുപത്രികളുടെ മേൽ തുകയുടെ പത്തിരട്ടി വരെ ഡി.എം. ഒ.ക്ക് പിഴ ഈടാക്കാവുന്നതാണ്.  സ്വകാര്യ ആശുപത്രികളിൽ രോഗികൾ എത്തുന്ന മുറക്ക് ഉടൻ പ്രവേശനം നൽകേണ്ടതും, മുൻകൂർ പണം വാങ്ങാൻ പാടുള്ളതുമല്ല.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here