കേരള ബാങ്ക് നയങ്ങൾക്കെതിരെ കരകുളം കൃഷ്ണപ്പിള്ള
കേരളത്തിലെ സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ ദോഷകരമായ സമീപനമാണ് കേരളാ ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്ക് സ്വീകരിക്കുന്നതെന്ന് സഹകരണ ജനാതിപത്യ വേദി ചെയർമാൻ അഡ്വ .കരകുളം കൃഷ്ണപ്പിള്ള ആരോപിച്ചു .തവണ ക്രമത്തിൽ തിരിച്ചടക്കേണ്ട വായ്പ്പകളിൽ തവണ തുകക്ക് മുടക്കം വരുത്തിയാൽ മുടക്കം വരുത്തിയ തുകക്ക് പിഴപലിശ ഈടാക്കുന്ന പതിവുണ്ട് .എന്നാൽ തവണ തുക കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ അതിൽ ജനിക്കുന്ന പലിശ മുതലിനോട് ചേർത്ത് ആ തുകക്ക് വീണ്ടും പലിശയും പിഴപലിശയും ചേർക്കുന്ന സമ്പ്രദായം കേട്ടുകേൾവി പോലുമില്ലാത്തതാണ് .ഈ കോവിഡ് കാലത്തും അതിനു മുന്പും വായ്പ്പക്കാർക്ക് ആശ്വാസം പകരം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കോടിക്കണക്കിനു രൂപയാണ് പലിശയിലും പിഴപലിശയിലും വർഷാവർഷം ഒഴിവാക്കി വായ്പ്പക്കാർക്കു ആശ്വാസം നൽകുന്നത് .സംസ്ഥാന സഹകരണ ബാങ്കിന്റെ പുതിയ വ്യവസ്ഥ അനുസരിച്ചു മേലിൽ അത്തരത്തിലുള്ള തുക എഴുതിത്തള്ളാൻ ഉണ്ടാകില്ല .ബാങ്കിനെ നഷ്ടത്തിന്റെ പടുകുഴിയിലാക്കി RBI വ്യവസ്ഥൾ പാലിക്കാൻ എന്ന പേരിൽ സ്വീകരിക്കുന്ന ഇത്തരം നീതിക്കു നിരക്കാത്ത നടപടിയെ ന്യായീകരിക്കാൻ കഴിയില്ലെന്നും കരകുളം കൃഷ്ണപ്പിള്ള അഭിപ്രായപ്പെട്ടു .ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം നടപടികളെ അടിയന്തിരമായി തിരുത്താൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment