ചികിത്സയ്ക്ക് പണം നല്‍കിയില്ല; നിക്ഷേപത്തുക ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ ബാങ്കില്‍ സമരവുമായി വൃദ്ധ ദമ്പതികള്‍


ചികിത്സക്കായി  നിക്ഷേപത്തുക അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ ബാങ്കില്‍ സമരവുമായി വൃദ്ധദമ്പതികള്‍. ബാങ്കിന്റെ ഠാണാവിലെ ഹെഡ് ഓഫിസിലാണ് ഇവര്‍  കുത്തിയിരിപ്പ് സമരം നടത്തിയത്.
രാവിലെ  ബാങ്കില്‍ എത്തിയ ദമ്പതികള്‍ ബാങ്ക് സമയം കഴിഞ്ഞ് രാത്രി എട്ടരയോടെയാണ് സമരം അവസാനിപ്പിച്ച് മടങ്ങിയത്. കോമ്പാറ സ്വദേശി തേക്കാനത്ത് ഡേവിസ് (80), ഭാര്യ താണ്ട (75) എന്നിവരാണ് മക്കളായ ജിജി, ജിഷ എന്നിവര്‍ക്കൊപ്പം പണം ആവശ്യപ്പെട്ട് ബാങ്കില്‍ എത്തിയത്. താണ്ടയുടെ പേരില്‍ 10 ലക്ഷം രൂപയിലധികം 
സ്ഥിരനിക്ഷേപം ഉണ്ട്. 

ഹൃദ്രോഗിയായ ഡേവിസിന് അടിയന്തരമായി പേസ് മേക്കര്‍  ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് ഇവര്‍ നിരവധി തവണ  ബാങ്കില്‍ ചെന്നിരുന്നു.  ആര്‍ബിഎ!!െ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ അന്നു തന്നെ ഇന്‍ഷുറന്‍സ് തുകയായ 5 ലക്ഷം രൂപ ലഭിക്കാനുള്ള അപേക്ഷയും നല്‍കിയിരുന്നു. പിന്നീട് ചികിത്സയുടെ രേഖകളും ബാങ്ക് അധികൃതര്‍ക്ക് നല്‍കി. എന്നാല്‍, പണം ആവശ്യപ്പെട്ട് പലതവണ ബാങ്ക് അധികൃതരെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.

 ബഹ്‌റൈനിലെ ഗവ. പ്രസില്‍ ജോലി ചെയ്തിരുന്ന ഡേവിസിന്റെ സമ്പാദ്യമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ഡേവിസിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ബാങ്ക് അധികൃതരെ അറിയിച്ചപ്പോള്‍  ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കാമെന്നാണ്  ബാങ്കിന്റെ ചെയര്‍പേഴ്‌സന്‍ അറിയിച്ചത്.   എന്നാല്‍  തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ പണത്തിന് എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറഞ്ഞു.

 അതേ സമയം, ഡേവിസിന്റെ ശസ്ത്രക്രിയ ഏത് ആശുപത്രിയില്‍ വേണമെങ്കിലും നടത്താന്‍ ആവശ്യമായ ചെലവ് ബാങ്ക് വഹിക്കുമെന്ന് നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നതായും ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഇവര്‍ നല്‍കിയ അപേക്ഷ ആര്‍ബിഎ!!െയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു എന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.  ചികിത്സാ ആവശ്യം, വിവാഹം, വിദ്യാഭ്യാസം തുടങ്ങി അടിയന്തരമായി പണം ആവശ്യമുള്ള 24 അപേക്ഷകളാണ്  ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി ലഭിച്ചിട്ടുള്ളത്.  അതെല്ലാം ആര്‍ബിഎ!!െക്ക് അയച്ചിരുന്നു. തുടര്‍ നടപടികള്‍ ആരംഭിച്ചതായി ഇമെയില്‍ അറിയിപ്പ് ലഭിച്ചതായും വരും ദിവസങ്ങളില്‍ തന്നെ  പണം ലഭിക്കുമെന്നുമാണ്  ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here