സഹകരണ സംഭരണശാലകൾ വരുന്നു.

സഹകരണമേഖലയ്ക്കുകീഴിൽ ലോകത്തെ ഏറ്റവും വലിയ ധാന്യസംഭരണപദ്ധതി ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പ്രാ ഥമിക കാർഷിക സഹകരണ സംഘങ്ങൾ (പി.എ.സി.എസ്.) വഴി അഞ്ചുവർഷംകൊണ്ട് 700 ലക്ഷം ടൺ ശേഷിയുള്ള സംഭരണശാലകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. ഓരോ ബ്ലോക്കി ലും കാർഷികസംഘങ്ങൾക്ക് കീഴിൽ 2000 ടൺ ശേഷിയുള്ള സംഭരണശാലകൾ അനുവദിക്കും. കേരളമുൾപ്പെടെ പത്തു സംസ്ഥാനങ്ങളിൽ പ്രാരംഭപദ്ധതി നടപ്പാക്കും. ഒരേക്കറെങ്കിലും സ്വന്തം പേ രിലുള്ള കാർഷികസംഘങ്ങളെ യാണ് സംഭരണശാലകൾ തുടങ്ങാനായി തിരഞ്ഞെടുക്കുക. പദ്ധതിച്ചെലവിന്റെ 25 മുതൽ 30 ശതമാനം വരെ സബ്സിഡിയായും ബാക്കി തുക പലിശ കുറഞ്ഞ വായ്പയായും നൽകുമെന്ന് സഹകരണ വകുപ്പ് ഡയറക്ടർ കപിൽ മീണ പറഞ്ഞു. ഇതിനായി കാർഷിക, ഭക്ഷ്യസം സ്മരണ, ഉപഭോക്തൃകാര്യ മന്ത്രാലയങ്ങൾക്കു കീഴിലുള്ള വിവിധ പദ്ധതികളിൽനിന്ന് 1.30 ലക്ഷം കോടി രൂപ കണ്ടെത്തും.
സാധിക്കുമെങ്കിൽ നാല് മാസത്തിനകം തുടങ്ങാനുദ്ദേശിക്കുന്ന പ്രാരംഭപദ്ധതിയിൽ എന്നെ ഓരോ സംസ്ഥാനത്തെയും ഓരോ സംഘങ്ങളെ ഉൾപ്പെടുത്താനാണ് ലക്ഷ്യം. കേരളവും താത്പര്യം അറിയിച്ചതായാണ് വിവരമെന്നും കപിൽ മീണ പറഞ്ഞു. രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാ ദനം 3,100 ലക്ഷം ടൺ ആണ് ന്നിരിക്കേ അതിന്റെ 47 ശതമാനം, അഥവാ 1,450 ലക്ഷം ടൺ സംഭരിക്കാനുള്ള ശേഷിയേ ഇവിടെയുള്ളൂ. വികസിത രാജ്യങ്ങളിൽ ഉത്പാദനത്തിനെക്കാളേറെയാണ് സംഭരണശേഷി. സഹകരണസംഘങ്ങൾക്കുകീഴിൽ  അഞ്ച് വർഷംകൊണ്ട് 700 ലക്ഷം ടൺ കൂടി ശേഷിയുണ്ടാക്കുന്നതോടെ ഇത് 2,150 ലക്ഷം ടൺ ആകും. ഇന്ത്യയിൽ 63,000 കാർഷിക സഹകരണസംഘങ്ങളാണ് പ്രവർത്തനക്ഷമമായിട്ടുള്ളത് . കാർഷികസംഘങ്ങൾക്ക് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ.) പോലുള്ള സർക്കാർ ഏജൻസികളുടെ സംഭരണകേന്ദ്രങ്ങളായും ന്യായവില ഷോപ്പുകളായും പ്രവർ ത്തിക്കാം.
പ്രാരംഭ പദ്ധതിയിലൂടെ പ്രാദേശികമായ ആവശ്യങ്ങൾ മനസ്സിലാക്കി രാജ്യവ്യാപകമായി കൂടുതൽ സംഭരണശാ ലകൾ തുടങ്ങും.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here