ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരാൻ സാധ്യത
നിലവിൽ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കുറഞ്ഞു നിൽക്കുന്ന സാഹചര്യമാണിത് .വായ്‌പ്പാ നിരക്കുകളും കുറവാണു .പക്ഷെ ഈ താഴ്ന്ന പലിശ നിരക്ക് അധികകാലം നീളില്ല എന്നാണ് റിസർവ്വ് ബാങ്ക് ഇന്നലെ പുറത്തിറക്കിയ പണ നയ രേഖയിൽ വ്യക്തമാക്കുന്നത് .കണക്കുകൾ സൂചിപ്പിക്കുന്നത് ബാങ്കുകൾ പലിശ നിരക്ക് താമസിയാതെ ഉയർത്തും എന്ന് തന്നെയാണ്. .ആവശ്യത്തിനുള്ള പണ ലഭ്യത റിസേർവ് ബാങ്ക് പറയുമ്പോഴും വിപണിയിലെ പലിശ നിരക്ക് ഉയരാനാണ് സാധ്യത .സംസ്ഥാന സർക്കാരുകൾ ഈ വർഷവും കടം ഉയർന്ന തോതിൽ എടുക്കും .കേന്ദ്രം ഒമ്പത് ലക്ഷം കോടിയോളം കടം ഈ വര്ഷം എടുക്കും . സംസ്ഥാനങ്ങൾ എല്ലാം കൂടി മൂന്നു ലക്ഷം കോടി വേറെയും .ഇത് കൂടാതെ നബാർഡ് പോലെ നിക്ഷേപകരിൽനിന്നും നേരിട്ട് പണം സ്വീകരിക്കാൻ പറ്റാത്ത പല ധനകാര്യ സ്ഥാപനങ്ങളും വിപണിയിൽ നിന്നും വായ്‌പ്പാ എടുക്കുവാനുള്ള തീരുമാനത്തിലാണ്. നബാർഡ് ഏകദേശം 3 .5 ലക്ഷം കോടി രൂപ വിപണിയിൽ നിന്നും സമാഹരിക്കുമെന്നു പറഞ്ഞിട്ടുണ്ട് .ഇന്ത്യ 12 ശതമാനം വരെ വളരും എന്ന് ഐ .എം .എഫ് പറയുമ്പോൾ റിസർവ്വ് ബാങ്ക് ഇതിനെ 10 .50 ശതമാനം ആയി കാണുന്നു .ഈ വളർച്ചാ നിരക്കിനൊപ്പം പണപ്പെരുപ്പവും 5 ശതമാനത്തിൽ തന്നെ നില്ക്കുമെന്നാണ് സാമ്പത്തികരംഗത്തെ വിദഗ്ദർ പറയുന്നത്. .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment