സഹകരണ ബാങ്കുകളിലെ ഭവന വായ്പ പരിധി വര്‍ധിപ്പിച്ചു

സഹകരണ ബാങ്കുകള്‍ വ്യക്തികള്‍ക്കു നല്‍കുന്ന ഭവന വായ്പയുടെ ഉയര്‍ന്ന പരിധി ഇരട്ടിയായി വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് പണനയ സമിതിയുടേതാണ് തീരുമാനം. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ പരിധി 11 വര്‍ഷത്തിനു ശേഷവും സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ പരിധി 12 വര്‍ഷത്തിനു ശേഷവുമാണ് പുതുക്കുന്നത്. ബാങ്കുകളുടെ നിക്ഷേപം അനുസരിച്ചാണ് പരിധിയിലെ വ്യത്യാസം. വാണിജ്യ, റിയല്‍ എസ്റ്റേറ്റ് പാര്‍പ്പിട പദ്ധതികള്‍ക്ക് വായ്പ നല്‍കാനും സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കി.  പാര്‍പ്പിട-ഇതര പദ്ധതികള്‍ക്ക് അനുമതിയില്ല. എന്നാല്‍ സംയോജിത പാര്‍പ്പിട പദ്ധതികളില്‍ മൊത്തം വിസ്തീര്‍ണത്തിന്റെ 10 ശതമാനത്തില്‍ താഴെ ഷോപ്പിങ് കോംപ്ലക്‌സ്, സ്‌കൂള്‍ അടക്കമുള്ള വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഒരു ബാങ്കിന് ആകെ നല്‍കാവുന്ന ഭവനവായ്പയുടെ പരിധി ആസ്തിയുടെ 5 ശതമാനമായി തുടരും. മറ്റ് ബാങ്കുകളെ പോലെ വാതില്‍പ്പടി സേവനം നല്‍കാന്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കി.  


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here