നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമാക്കി ഉയർത്തിയത് സ്വാഗതാർഹം: സെക്രട്ടറീസ് സെന്റർ
സഹകരണ സംഘങ്ങളിലെ നിക്ഷേപകർക്ക് നൽകുന്ന ഇൻഷുറൻസ് പരിരക്ഷ പരിധി അഞ്ച്
ലക്ഷമാക്കി ഉയർത്തിയ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് തീരുമാനം
സ്വാഗതാർഹമാണെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിസ് സെന്റെർ സംസ്ഥാന
പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എൻ. ഭാഗ്യനാഥും അറിയിച്ചു.
സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ മുൻകൈ എടുത്ത് പ്രഖ്യാപിച്ച ഈ
തീരുമാനത്തെ സഹകരണ മേഖലയും കേരളീയ സമൂഹവും ഒറ്റക്കെട്ടായി സ്വാഗതം
ചെയ്യും. വാണിജ്യ-പൊതുമേഖല ബാങ്കുകൾക്ക് സമാനമായതിലും മികച്ച രീതിയിലുള്ള
ഇൻഷ്യൂറൻസ് ഗ്യാരണ്ടി സ്കീം നടപ്പിലാക്കുക വഴി കേരളത്തിലെ മൂഴുവൻ സഹകരണ
സംഘങ്ങളിലെ നിക്ഷേപകർക്കും ഇതിൻറെ പരിരക്ഷ ലഭിക്കും, രണ്ട്
ലക്ഷമായിരുന്ന നിക്ഷേപ ഗ്യാരണ്ടി തുകയാണ് ഒറ്റയടിക്ക് അഞ്ച് ലക്ഷമാക്കി
ഉയർത്തിയത് .സഹകരണ സംഘങ്ങളിലേക്ക് നിക്ഷേപകർക്ക് ആവേശം പകരുന്ന
തീരുമാനമാണിത്.. നേരത്തേ സംഘങ്ങളുടെ ലിക്വിഡേഷൻ സമയത്ത് മാത്രമായിരുന്ന
പരിരക്ഷ ഭേദഗതി യിലൂടെ സമസ്ത മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള ധീരമായ
തീരുമാനം അഭിനന്ദനാർഹമാണ്, .
കൂടുതൽ നിക്ഷേപകരെ ഇതുവഴി നിക്ഷേപകരെ സഹകരണസംഘങ്ങളിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും സെക്രട്ടറീസ് സെന്റർ ഭാരവാഹികൾ വ്യക്തമാക്കി
കൂടുതൽ നിക്ഷേപകരെ ഇതുവഴി നിക്ഷേപകരെ സഹകരണസംഘങ്ങളിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും സെക്രട്ടറീസ് സെന്റർ ഭാരവാഹികൾ വ്യക്തമാക്കി
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment