സഹകരണ മേഖലയിൽ വീണ്ടും ആർ.ബി.ഐ യുടെ ഇടപെടൽ

സഹകരണ സംഘങ്ങളും സൊസൈറ്റികളും പേരുകള്‍ക്കൊപ്പം "ബാങ്ക്" എന്ന് ഉപയോഗിക്കാന്‍ പാടില്ലെന്ന് ആവര്‍ത്തിച്ചു റിസര്‍വ് ബാങ്ക്. ഇത്തരം സംഘങ്ങള്‍ അംഗങ്ങളല്ലാത്തവരില്‍നിന്നു നിക്ഷേപം സ്വീകരിക്കരുതെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി.
ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ബാങ്ക് നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ആര്‍.ബി.ഐ. പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം സംഘങ്ങള്‍ക്കും സൊസൈറ്റികള്‍ക്കും ആര്‍.ബി.ഐയുടെ നിയമങ്ങളിലേക്കു മാറുന്നതിനു സമയം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി 1949 ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടില്‍ ഭേദഗതിയും വരുത്തിയിരുന്നു. 2020 സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം സഹകരണ സംഘങ്ങള്‍ക്ക് അവരുടെ പേരുകളുടെ ഭാഗമായി 'ബാങ്ക്', 'ബാങ്കര്‍' അല്ലെങ്കില്‍ 'ബാങ്കിങ്' എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ നിയന്ത്രണമുണ്ട്. ആര്‍.ബി.ഐ. അംഗീകരിച്ച ഇത്തരം സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഇതിന് അനുമതിയുള്ളത്.
 കൂടാതെ ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും / നാമമാത്ര അംഗങ്ങളില്‍ നിന്നും / അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി. 1949- ലെ ബി.ആര്‍. ആക്ട് പ്രകാരം ഇത്തരം സൊസൈറ്റികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ബാങ്കിങ് ബിസിനസ് ചെയ്യുന്നതിന് അവര്‍ക്ക് അധികാരമില്ലെന്നും സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ (ഡി.ഐ.സി.ജി.സി) ഇന്‍ഷുറന്‍സ് പരിരക്ഷയും ഇത്തരം സംഘങ്ങളിലേയും സൊസൈറ്റികളിലേയും നിക്ഷേപങ്ങള്‍ക്കു ലഭിക്കില്ല എന്നും റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

.



0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here