ക്ഷീര സഹകരണ മേഖല : സഹകരണ ഭേദഗതി ബില് പാസായി
ക്ഷീര സഹകരണ മേഖലയില് കാതലായ മാറ്റങ്ങള് ഉള്പ്പെടുന്ന സഹകരണ സംഘം ഭേദഗതി ബില് പാസായി.ഒപ്പം ക്ഷീര സഹകരണ സംഘങ്ങളില് അംഗത്വത്തിനുള്ള വ്യവസ്ഥ ഉദാരമാക്കുകയും ചെയ്തു . എന്നാല് യഥാര്ത്ഥ കര്ഷകര്ക്ക് മാത്രം അംഗത്വം ലഭിക്കുന്നതിനും ഭാരവാഹിത്വം ഉറപ്പു വരുത്തുന്നതിനുമുള്ള വ്യവസ്ഥകളും ഉള്പ്പെടുത്തിയിട്ടുണ്ട്. 120 ദിവസത്തില് 90 ദിവസം പ്രാഥമിക സംഘങ്ങളില് പാലളക്കുന്ന കര്ഷകര്ക്കായിരിക്കും അംഗത്വം ലഭിക്കുക. നേരത്തെ നിശ്ചിത ലിറ്റര് പാല് നല്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. കൂടുതല് കര്ഷകര്ക്ക് അംഗത്വം ലഭിക്കുന്നതിന് വേണ്ടിയാണ് വ്യവസ്ഥ ഉദാരമാക്കിയത്. എന്നാല് മേഖലാ യൂണിയനിലടക്കം ഭാരവാഹികളാകാന് സഹകണ സംഘത്തിന്റെ പരിധിയില് സ്വന്തമായി കറവയുള്ള പശുവോ എരുമയോ ഉണ്ടായിരിക്കുകയും പാല്, സൊസൈറ്റിയില് നല്കുകയും ചെയ്യണമെന്ന വ്യവസ്ഥയും ബില്ലില് ഉള്പ്പെടുത്തിയിട്ടുമുണ്ട്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment