തെറ്റിദ്ധാരണയും പരിഭ്രാന്തിയും പരത്തിക്കൊണ്ട് ബ്ലാക്ക് ഫംഗസ്
കോവിഡ് ഭീതിക്കിടയിൽ "ബ്ലാക്ക് ഫംഗസ്" എന്ന രോഗം ജനങ്ങളിൽ പരിഭ്രാന്തിയും തെറ്റി ധാരണയും പരത്തിക്കൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ ഇതുവരെ 15 ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2019 ല്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണ കണ്ടുവരുന്നതിനെക്കാള്‍ ഇപ്പോഴത്തെ എണ്ണം കൂടുതൽ അല്ല എന്ന് വിദഗ്ദ ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട് .
ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ല. നേരത്തേ തന്നെ ലോകത്ത് ഈ രോഗത്തിെൻറ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലാണ്. ഒരുലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്.
അമിതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവരിലും അർബുദ രോഗികളിലും കണ്ടുവരാറുണ്ട്. സ്റ്റിറോയ്ഡുകളോ പ്രതിരോധശേഷി കുറക്കുന്ന മരുന്നുകളോ ചികിത്സക്കായി ഉപയോഗിക്കുമ്പോള്‍ ഈ രോഗം ഗുരുതരമായി പിടിപെടാം.
ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍നിന്ന് കറുത്ത നിറത്തിലുള്ള ദ്രവം പുറത്തുവരിക എന്നതാണ് ലക്ഷണങ്ങള്‍. പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കുകയും ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികൾ കരുതലെടുക്കുകയും ചെയ്യേണ്ടതാണ്.ബ്ലാക്ക് ഫംഗസ് അഥവാ മ്യുക്കർ മൈകോസിസ് പകരുന്ന രോഗമല്ലെന്നും രോഗികൾക്ക് ചികിത്സയും പരിചരണവും നൽകാൻ മറ്റുള്ളവർ മടി കാണിക്കരുതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറയുകയുണ്ടായി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment