ഡിജിറ്റല്‍ ഇടപാടുകൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ; നിർദ്ദേശങ്ങളുമായി ആർബിഐ

ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളുടെ സുരക്ഷാ രീതികളില്‍ വിപ്ലവകരമായ മാറ്റവുമായി റിസര്‍വ് ബാങ്ക്.  എസ്.എം.എസ്. അധിഷ്ഠിത ഒറ്റത്തവണ പാസ് വേഡ് (ഒ.ടി.പി.) സംവിധാനം ഘട്ടം ഘട്ടമായി ഒഴിവാക്കി റിസ്‌ക് അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടിലേക്ക് രാജ്യത്തെ മുഴുവന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയേയും മാറ്റാനാണ് ആര്‍.ബി.ഐയുടെ നിര്‍ദ്ദേശം. 2026 ഏപ്രില്‍ മുതല്‍ യു.പി.ഐ. ഇടപാടുകള്‍ ഉള്‍പ്പെടെ ആഭ്യന്തര ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ഇത്തരത്തിലുള്ള വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. നിലവിലുള്ള ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സംവിധാനത്തിനപ്പുറമുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ്  പുതിയ നിയമങ്ങളുടെ ലക്ഷ്യം. 

 കാര്‍ഡ് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ സാങ്കേതിക മേഖല പ്രയോജനപ്പെടുത്തി പുതിയ ഓതന്റിക്കേഷന്‍ സംവിധാനങ്ങൾ ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നതാണ് പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിൽ ഒന്ന്.  എന്നാല്‍, എസ്.എം.എസ്. അധിഷ്ഠിത ഒ.ടി.പി. ഒഴിവാക്കില്ല. കുറഞ്ഞത് രണ്ട് സുരക്ഷാ നടപടികൾക്ക് അപ്പുറം, ഇടപാടിലെ തട്ടിപ്പ് സാധ്യത പരിഗണിച്ച് അധിക റിസ്‌ക് പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ കാര്‍ഡ് വിതരണക്കാര്‍ക്ക് ഇതിലൂടെ സാധിക്കുകയും ചെയ്യും.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here