സഹകരണ ബാങ്കുകളുടെ നിക്ഷേപം സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും: മന്ത്രി വി എന്‍ വാസവന്‍
ക്രമക്കേട് നടന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപം സംരക്ഷിക്കാനായി സഹകരണ സംരക്ഷണ നിധി രൂപീകരിക്കാനും നിക്ഷേപ ഗ്യാരന്റി ബോര്‍ഡില്‍ നിയമ ഭേദഗതി വരുത്താനും തീരുമാനമായതായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ സംരക്ഷണ നിധി രൂപീകരിക്കാന്‍ സംഘങ്ങളുടെ മിച്ച ധനവും കരുതല്‍ ധനവും ഉപയോഗപ്പെടുത്തും. നിക്ഷേപകര്‍ക്ക് പലിശ കൃത്യമായി കൊടുക്കുന്നതിനുള്ള ഒരു സഞ്ചിതനിധിയായാണ് രൂപീകരിക്കുന്നത്. ബാങ്കുകളില്‍ ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടാല്‍ ഇതിനെ മറകടക്കാന്‍ കൃത്യമായി പ്രൊജക്ട് തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് ഉറപ്പ് നല്‍കുന്ന ബാങ്കുകളെ സംരക്ഷിക്കാന്‍ ഈ ധനം ഉപയോഗപ്പെടുത്തും. ഇതിനായി ആദ്യത്തെ ഒരുവര്‍ഷം മൊറട്ടോറിയം പ്രഖ്യാപിക്കുകയും പിന്നീടുള്ള വര്‍ഷങ്ങളില്‍ റി പേയ്‌മെന്റ് ആരംഭിക്കുകയും ചെയ്യും. ഇങ്ങനെ പ്രതിസന്ധിയിലായ സംഘത്തെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാനാകും എന്നാണ് കരുതുന്നത്. ക്രമക്കേടു നടന്ന സംഘങ്ങളില്‍ പണം ഈടാക്കേണ്ടവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും.
ഇതുകൂടാതെ, നിക്ഷേപ ഗ്യാരന്റി ബോര്‍ഡിന്റെ നിയമമനുസരിച്ച് ലയനം നടക്കുന്ന ബാങ്കുകള്‍ക്ക് 2 ലക്ഷം രൂപ നല്‍കുന്നതിന്റെ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. ഇനിമുതല്‍ ക്രമക്കേടിലൂടെ പ്രതിസന്ധി നേരിടുന്ന ബാങ്കുകള്‍ക്കും ഇത് പ്രയോജനപ്പെടുത്തുന്നതിന് നിയമം ഭേദഗതി വരുത്താന്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു.
കരുവന്നൂര്‍ തട്ടിപ്പ്: നിക്ഷേപകര്‍ക്ക് 35 കോടി നല്‍കും
മുഴുവന്‍ നിക്ഷേപവും നാളെ തിരിച്ച് നല്‍കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment